എന്നാല്‍ അവിടുത്തെ കടലിന്റെ

നാസയുടെ 'കാസിനി പേടകം' നല്‍കിയ വിവരങ്ങളുപയോഗിച്ച് നടത്തിയ പഠനത്തിലാണ്, എന്‍സെലാഡസിലെ സമുദ്രസാന്നിധ്യം തിരിച്ചറിഞ്ഞത്. 1997 ല്‍ വിക്ഷേപിച്ച കാസിനി പേടകം 2004 ലാണ് ശനിക്ക് സമീപമെത്തി നിരീക്ഷണമാരംഭിച്ചത്. ശനിയെയും ഉപഗ്രഹങ്ങളെയും ഒരു പതിറ്റാണ്ട് കാലം ആ പേടകം നിരീക്ഷിച്ചു.

എന്‍സെലാഡസിന്റെ ഭ്രമണപഥത്തിലെ നേരിയ ചാഞ്ചാട്ടം അപഗ്രഥിച്ചാണ്, ആ ഉപഗ്രഹത്തിന്റെ ബാഹ്യ ഹിമപാളിക്കടിയില്‍ ഉറഞ്ഞഭാഗമല്ല ഉള്ളതെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്.

സൗരയൂഥത്തില്‍ ദ്രവധാരകള്‍ പുറത്തേക്ക് ചീറ്റിത്തെറിക്കുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്നാണ് എന്‍സെലാഡസ്. കാസിനി അവിടെയത്തി അധികം വൈകാതെ എന്‍സെലാഡസിലെ ജലസാന്നിധ്യം നാസ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

Enceladus
എന്‍സെലാഡസ് ഉപഗ്രഹത്തിന്റെ ദൃശ്യം. ചിത്രം: NASA/JPL-Caltech

എന്നാല്‍ അവിടുത്തെ കടലിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട ശ്രമകരമായ ഗവേഷണം വേണ്ടിവന്നതായി, കാസിനി ഗവേഷകസംഘത്തിലെ അംഗവും കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഗവേഷകനുമായ പീറ്റര്‍ തോമസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ശനിയുടെ ഗുരുത്വബലവും, എന്‍സെലാഡസിന്റെ ഭ്രമണപഥത്തിലെ ചലനവും പരസ്പരം ബന്ധിപ്പിച്ച് ആ ഉപഗ്രഹത്തിന്റെ ആന്തരഘടനയുടെ മാതൃക സൃഷ്ടിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. ആ പഠത്തിലാണ് ഉപഗ്രഹത്തിന്റെ ബാഹ്യപാളിക്കടിയില്‍ കടലുള്ളതായി അവര്‍ നിഗമനത്തിലെത്തിയത്.

No comments:

Post a Comment